സൗദി അരാംകോയുടെ എണ്ണപ്പാടത്തും പ്ലാന്റിലും ഡ്രോണ്‍ ആക്രമണം

സൗദി അരാംകോയുടെ എണ്ണപ്പാടത്തും പ്ലാന്റിലും ഡ്രോണ്‍ ആക്രമണം
September 15 17:51 2019 Print This Article

റിയാദ്: സൗദി ദേശീയ എണ്ണക്കമ്ബനിയായ സൗദി  അരാംകോക്ക് കീഴിലെ എണ്ണപ്പാടത്തും എണ്ണ ശുദ്ധീകരണശാലയിലും നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ആളപായമില്ല. ശനിയാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അരാംകോക്ക് കീഴിലെ കിഴക്കന്‍ സഊദിയിലെ അബ്‌ഖൈഖ് എണ്ണശുദ്ധീകരണ ശാലയിലും ഖുറൈസിലെ ഹിജ്‌റാത് എണ്ണപ്പാടത്തും ഡ്രോണ്‍ ആക്രമണമുണ്ടായത്. കനത്ത നാശനഷ്ടം കണക്കാക്കുന്നു.

എന്നാല്‍, ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നു സൗദി ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം എണ്ണവിതരണ സംവിധാനത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യാനഗരമായ ദമാമില്‍ നിന്നും 60 കി.മി അകലെയുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ അബ്‌ഖൈഖിലും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ തെക്കു പടിഞ്ഞാറ് ഭാഗത്തെ ഖുറൈസിലെ എണ്ണപ്പാടത്തേക്കുമായിരുന്നു രണ്ടു ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു.

ആക്രമണത്തെ തുടര്‍ന്ന് എണ്ണ, ഗ്യാസ് വിതരണത്തില്‍ തടസം നേരിട്ടിട്ടുണ്ട്. ഇതുമൂലം ഗ്യാസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗ്യാസ് പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അരാംകോ പ്ലാന്റിന് തീപിടിക്കുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ ഉല്‍പാദന ശേഷിയാണ് അല്‍ഖൈഖ് ശുദ്ധീകരണ ശാലയിലേത്. 2006 ലും ഇവിടെ ചാവേര്‍ ആക്രമണം നടന്നിരുന്നു. ഖുറൈസ് എണ്ണപ്പാടത്തില്‍ പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ എണ്ണ കുഴിച്ചെടുക്കുന്നുണ്ട്. 20 ബില്യണിലധികം എണ്ണശേഖരമാണ് ഈ പാടങ്ങളിലുള്ളതെന്നാണ് നിഗമനം.

സൗദി  89ാം ദേശീയദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസവും അരാംകോക്ക് എതിരേ ആക്രമണശ്രമം നടന്നിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.