സഭാ സ്വത്തുക്കളുടെമേല്‍ ഗവണ്‍മെന്റ് നിയന്ത്രണം വരുന്നു

സഭാ സ്വത്തുക്കളുടെമേല്‍ ഗവണ്‍മെന്റ് നിയന്ത്രണം വരുന്നു
January 13 18:20 2018 Print This Article

ക്രിസ്തവ സഭകളുടെ സ്വത്തുക്കള്‍ വിനിമയം ചെയുന്നത് സുതാര്യമാക്കാന്‍ വക്കഫ് ബോര്‍ഡ് മാതൃകയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്റെ പശ്ചാതലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ഒരു നിയമം വന്നാല്‍ പെന്തക്കോസ്തു സമൂഹത്തെയും സഭകളെയും അത് എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെങ്കിലും ഇതര സഭാ വിശ്വാസ സമൂഹങ്ങള്‍ക്ക് അതുകൊണ്ടു ഗുണമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ വിനിമയങ്ങളിലും കൂടുതല്‍ സുതാര്യത ഉണ്ടാകുമെന്ന് മാത്രമല്ല, സഭാഭരണസമിതിയിലേക്കും മറ്റുമുള്ള തിരഞ്ഞെടുപ്പുകള്‍ക്കൊക്കം സുതാര്യത വരുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ സഭകളായി രജിസ്റ്റര്‍ ചെയ്യാത്ത പെന്തക്കൊസ്തു സഭകളെ എങ്ങനെ ഇത് ബാധിക്കുമെന്ന് പറയാന്‍ കഴിയില്ല.

ഇത്തരത്തില്‍ നിയമം വന്നാല്‍ സഭ സ്വത്തുവിവരം കൃത്യമായി ഗവണ്‍മെന്റിനെ ബോധ്യമാക്കണം. മാത്രമല്ല ഏതൊരു പ്രാദേശിക സഭയിലെയും സ്വത്തുക്കളുടെ നിയന്ത്രണം പ്രദേശിക സഭയിലെ വിശ്വാസികള്‍ക്കു വന്നു ചേരും. നിലവില്‍ മിക്ക സഭകളും അങ്ങനെയല്ല. ഓരോ പ്രാദേശിക സഭയും ഓരോ ട്രസ്റ്റ് ആയി രജിസ്റ്റര്‍ചെയ്തു നിയന്ത്രണം ആ ട്രസ്റ്റിന്റെ കീഴില്‍ വരും. എന്നാല്‍ ഭൂരിപക്ഷം ക്രിസ്തവ സഭാ നേതൃത്വം ഇതിനോട് യോജിക്കുന്നില്ല. യാക്കോബാ, ലത്തീന്‍ സഭകള്‍ മാത്രമാണ് ഇത് സ്വാഗതം ചെയ്യുന്നത്.

വക്കഫ് ബോര്‍ഡ് മാതൃകയിലുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ ഉണ്ടാകാവുന്ന ചില ആശങ്കകളും ഉയരുന്നുണ്ട്. പെന്തെകൊസ്തു സഭകളുടെ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചേക്കും. കണ്‍വെന്‍ഷന്‍, സുവിശേഷ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയവക്കുവേണ്ടി മുടക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് നിയന്ത്രണം വരും.

എന്നിരുന്നാല്‍ പോലും ധാരാളിത്വവും, സാമ്പത്തിക അഴിമതികളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ സഭാ മന്ദിരങ്ങള്‍ ഇതര കെട്ടിടങ്ങള്‍ എന്നിവയുടെ നിയന്ത്രണവും ഗവണ്മെന്റിനു കീഴില്‍ വരാനും സാധ്യതയുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.