രണ്ടായിരം കടന്ന്‌ കോവിഡ്; സംസ്ഥാനത്ത് ഇന്ന്‌ 2333 പേര്‍ക്ക്‌ രോഗം, 2151 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

രണ്ടായിരം കടന്ന്‌ കോവിഡ്; സംസ്ഥാനത്ത് ഇന്ന്‌ 2333 പേര്‍ക്ക്‌ രോഗം, 2151 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ
August 19 19:28 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറത്ത് 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 253 പേര്‍ക്കും, എറണാകുളത്ത് 230 പേര്‍ക്കും, കോട്ടയത്ത് 203 പേര്‍ക്കും, കാസര്‍ഗോഡ് 174 പേര്‍ക്കും, കണ്ണൂരില്‍ 126 പേര്‍ക്കും, തൃശൂരില്‍ 97 പേര്‍ക്കും, പത്തനംതിട്ടയില്‍ 87 പേര്‍ക്കും, കോഴിക്കോട് 78 പേര്‍ക്കും, കൊല്ലത്ത് 77 പേര്‍ക്കും, പാലക്കാട് 65 പേര്‍ക്കും, ഇടുക്കിയില്‍ 64 പേര്‍ക്കും, വയനാട് 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെയും സമ്ബര്‍ക്ക രോഗികളുടെയും എണ്ണം രണ്ടായിരം കടക്കുന്നത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറത്ത് 297 പേര്‍ക്കും, ആലപ്പുഴയിലെ 240 പേര്‍ക്കും, എറണാകുളത്ത് 214 പേര്‍ക്കും, കോട്ടയത്ത് 198 പേര്‍ക്കും, കാസര്‍ഗോഡ് 154 പേര്‍ക്കും, കണ്ണൂരില്‍ 122 പേര്‍ക്കും, തൃശൂരില്‍ 89 പേര്‍ക്കും, പത്തനംതിട്ടയിലെ 78 പേര്‍ക്കും, കൊല്ലത്ത് 74 പേര്‍ക്കും, കോഴിക്കോട് 60 പേര്‍ക്കും, പാലക്കാട് 55 പേര്‍ക്കും, ഇടുക്കിയില്‍ 38 പേര്‍ക്കും, വയനാട് 13 പേര്‍ക്കുമാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്‌.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 224 പേരുടെയും, കൊല്ലത്തെ 41 പേരുടെയും, പത്തനംതിട്ടയില്‍ 18 പേരുടെയും, ആലപ്പുഴയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയത്തു നിന്നുള്ള 54 പേരുടെയും, ഇടുക്കിയില്‍ നിന്നുള്ള അഞ്ച് പേരുടെയും, എറണാകുളത്തു നിന്നുള്ള 101 പേരുടെയും, തൃശൂരില്‍ നിന്നുള്ള 28 പേരുടെയും, പലക്കാട് നിന്നുള്ള 103 പേരുടെയും, മലപ്പുറത്തു നിന്നുള്ള 263 പേരുടെയും, കോഴിക്കോട് നിന്നുള്ള 174 പേരുടെയും, വയനാട് നിന്നുള്ള 12 പേരുടെയും, കണ്ണൂരില്‍ 48 പേരുടെയും, കാസര്‍ഗോഡ് 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,76,358 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,53,433 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.