യു.പിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ നിലച്ചു: 30 കുട്ടികള്‍ മരിച്ചു

യു.പിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ നിലച്ചു: 30 കുട്ടികള്‍ മരിച്ചു
August 11 21:23 2017 Print This Article

ലക്നൗ: ഉത്തര്‍ പ്രദേശില്‍ ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഖോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ഇത്രയും കുട്ടികള്‍ മരണത്തിന് കീഴടങ്ങിയത്.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ മണ്ഡലമാണ് ഖോരഖ്പൂര്‍. അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു.

ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സിയാണ് ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.

അതേസമയം, ഓക്സിജന്‍ ലഭിക്കാത്തതല്ല മരണ കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു. മസ്തിഷ്ക വീക്കമാണ് കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.