ചെന്നൈ: ശശികലയെ കടന്നാക്രമിച്ച് രാജി വച്ച തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർ ശെൽവം. മുഖ്യമന്ത്രിയാക്കി തന്നെ അവഹേളിച്ചു. ശശികലയെ മുഖ്യമന്തിയാക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു. അവർ മുഖ്യമന്ത്രി ആകുമെന്ന് നേരത്തെ മുതൽ പറഞ്ഞു നടന്നു. നിയമസഭാ കക്ഷിയോഗം നടന്നത് തന്റെ അറിവോടെയല്ല. തന്നെ നിർബന്ധിപ്പിച്ച് രാജിവെയ്പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശികലയെ പിന്തുണയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു. മുഖ്യസ്ഥാനങ്ങളിൽ ജനസമ്മതി ഉള്ളവർ വരണമെന്നും പനീർശെൽവം പറഞ്ഞു. ജനങ്ങളും പാർട്ടിയും ആഗ്രഹിച്ചാൽ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തനങ്ങളിൽ ശശികല അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭയിലെ ഒരംഗമാണ് തന്റെ രാജി ആവശ്യപ്പെട്ടത്. റവന്യൂമന്ത്രി ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദയകുമാർ ആവശ്യപ്പെട്ടു. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. തീരുമാനങ്ങൾ അട്ടിമറിച്ചത് തമ്പിദുരൈ ആണെന്നും പനീർശെൽവം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തിനരികില്‍ അരമണിക്കൂറോളം ചെലവഴിച്ചാണ് മാധ്യമങ്ങളെ കണ്ടത്. മനസാക്ഷിക്കുത്തുള്ളതിനാലാണ് ശവകുടീരത്തിനടുത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.