ബണ്ടിച്ചോര്‍ സ്ഥിരം കുറ്റവാളി; പത്ത് വര്‍ഷം തടവ്

ബണ്ടിച്ചോര്‍ സ്ഥിരം കുറ്റവാളി; പത്ത് വര്‍ഷം തടവ്
May 22 11:22 2017 Print This Article

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് (44) തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി പത്തു വടഷം തടവ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടിച്ചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു.

തലസ്ഥാനത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആഡംബര കാര്‍ മോഷ്ടിച്ച കേസിലാണ് വിധി. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രാജ്യാന്തര കുറ്റവാളിയായ ബണ്ടിചോര്‍ മുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്.

2013 ജനുവരി 21നാണ് വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ ഹൈടെക് സുരക്ഷയുള്ള വീട്ടില്‍ നിന്ന് 30ലക്ഷം രൂപയുടെ മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍, ലാപ്‌ടോപ്, മുന്തിയ ഇനം മൊബൈല്‍ ഫോണുകള്‍, ഡിവിഡി പ്ളേയര്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ബണ്ടിച്ചോര്‍ മോഷ്ടിച്ചത്. ഇയാള്‍ മോഷ്ടിച്ച കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസിനെ വെട്ടിച്ചു കടന്ന ബണ്ടിച്ചോറിനെ പൂനെയില്‍ നിന്നാണ് പിടികൂടിയത്.

നന്തന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ചെടുത്താണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.