പ്രതിപക്ഷ ഐക്യവേദിയായി കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങ്

പ്രതിപക്ഷ ഐക്യവേദിയായി കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങ്
May 23 20:13 2018 Print This Article

ബംഗളൂരു: പ്രതിപക്ഷ മഹാഐക്യത്തെ സാക്ഷിയാക്കി കര്‍ണാടകയുടെ 24-ാം മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയുടെ പുറത്ത് നടത്തിയ വലിയ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കല്‍ വേദി കൂടിയായി മാറിയിരിക്കുകയാണ് ചടങ്ങ്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ കൈകള്‍ കോര്‍ത്ത് വേദിയിലെത്തി.

പ്രതിപക്ഷ ഐക്യത്തിന്റെ വലിയ വേദിയില്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും പരസ്പരം ചിരിച്ച്‌ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും പരസ്പരം ചിരിച്ചതും ശ്രദ്ധേയമായി.

കോണ്‍ഗ്രസിന് 22 ഉം ജെ.ഡി.എസിന് 12 ഉം എന്ന നിലയ്ക്ക് 34 മന്ത്രിമാരാണ് സഭയിലുണ്ടാവുക. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിലെ രമേശ് കുമാറിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനുമായിരിക്കും.

കര്‍ണാടകയിലെ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ രാജിവച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 117 അംഗങ്ങളുടെ പിന്തുണ സഖ്യത്തിനുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.