കുമ്പനാട് സെന്റർ പി വൈ പിഎ ക്രൈസ്തവ ധാർമ്മികത പോലും മറന്നു ധാർഷ്ട്യം കാണിക്കുന്നു. മാത്രമല്ല സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കൂട്ടുപിടിച്ചു വ്യാജ പ്രസ്താവന ഇറക്കുന്നു.
കുമ്പനാട് പി വൈപിഎ സൈലൻ അർമാണിയെ ഈ ക്യമ്പിൽ വിളിക്കരുത് എന്ന് ശക്തമായ താക്കീതു ഉണ്ടായിരുന്നിട്ടും അത് മറികടന്നു കഴിഞ്ഞ ദിവസം വെല്ലു വിളിച്ചുകൊണ്ടു അദ്ദേഹത്തെ തന്നെ വിളിക്കുകയും, ഒരു ദിവസം മുഴുവനും പാടിപ്പിക്കുകയുംചെയ്തു. ഇതറിഞ്ഞു വീണ്ടും സെന്റർ പാസ്റ്റർ വത്സൻ എബ്രഹാം വിശദീകരണവും തന്റെ നിലപാടും വ്യക്തമാക്കി സെന്റർ ഉൾപ്പെടുന്ന എല്ലാ വ്യക്തികൾക്കും ഈ മെയിൽ ചെയ്തിരുന്നു. ( തെളിവുകൾ താഴെ ).
എന്നാൽ ഈ കത്ത് വത്സൻ എബ്രഹാമിന്റെ അല്ല എന്നും, അങ്ങനൊരു കത്ത് അവർക്കു ലഭിച്ചില്ല എന്നും വ്യാജം പടച്ചു വിട്ടു മറ്റു ക്രൈസ്തവ പത്രങ്ങളിലിൽ കൂടി പാസ്റ്റർ.വത്സൻ എബ്രഹാമിന് എതിരെ പ്രവർത്തിക്കുകയാണ് ഇപ്പോൾ പി വൈ പിഎ കുമ്പനാട് സെന്റർ നേതൃത്വം. പണ്ടെങ്ങോ ഇലക്ഷൻ സമയത്ത് ആരോ ഇറക്കിയ വ്യജ വർത്തമാനവും എടുത്തു അദ്ദേഹം യേശുനാമസഭയുടെ ഏജന്റ് ആണെന്ന് വ്യാജം പടച്ചു വിടുകയാണ് പിവൈപിഎ. ഇത് ഐ പി സി യുടെ ഒരു പുത്രികാ സംഘടനയാണ് അതിനു സെന്റർ പാസ്റ്റർ പറയുന്നത് കണക്കിൽ എടുക്കേണ്ടിയപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ്. മാത്രമല്ല, താൻ അയച്ച ഇംഗ്ളീഷ് ലെറ്റർ പി വൈ പി എ ക്കാർക്ക് മനസിലാകാത്തതാണ് കാരണം എങ്കിൽ അദ്ദേഹം വീണ്ടും താൻ നേരത്തേ അയച്ച ഈ മെയിലിന്റെ മലയാളം പതിപ്പും അദ്ദേഹം ഇപ്പോൾ അയച്ചിട്ടുണ്ട് .
എന്നാൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകാർ ജസ്റ്റിനെ സംരക്ഷിക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്തൊക്കെ നടന്നാലും, ഇല്ലേലും ജസ്റ്റിന്റെ ഈ പ്രവർത്തിയെ ന്യായികരിക്കാൻ കഴിയുകയില്ല. ശക്തമായ പ്രതിഷേധം യുവജനങ്ങളും രേഖപെടുത്തിയിട്ടുണ്ട്. ആർക്കും നിയന്ത്രിക്കാൻ കഴിയാതെ വളരുന്ന അർബുദ രോഗം പോലെ മാറുകയാണ് ഇപ്പോൾ ജസ്റ്റിന്റെ നടപടികള്‍. കുമ്പനാട് ശക്തമായ മീറ്റിങ്ങുകള്‍ നടക്കുന്നു ഇതിന്റെ പരിണിത ഫലം അറിയാന്‍ കാത്തിരിക്കുന്നു. പാസ്റ്റർ വത്സന്റെ തീരുമാനം എന്നതിലുപരി ഇത്രയും പ്രതിഷേധം ഉണ്ടായിട്ടും മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കാത്തത് പെന്തക്കോസ്തു സഭകള്‍ക്ക് അപമാനം തന്നെയാണ്. മാത്രമല്ല അദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള തന്ത്രങ്ങളും മെനയുകയാണ് ജസ്റ്റിൻ ചെയ്യുന്നത്.
നാളിതുവരെ പെന്തക്കൊസ്തു പ്രസ്ഥാനത്തിനും സഭക്കും അനുഗ്രഹമായിട്ടാണ് അദേഹവും കുടുംബവും നില്‍ക്കുന്നത്. ജസ്റ്റിന്റെ ചാവേറുകള്‍ ഇറക്കുന്ന തന്ത്രങ്ങള്‍ വിലപോകില്ല എന്നാണ് ഐപിസിയെ സ്നേഹിക്കുന്നവർക്ക് പറയാനുള്ളത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.