മസ്കറ്റ്: തുടർമാനമുള്ള കൊലപാതകങ്ങൾ മനസാക്ഷിയെ നടുക്കുന്നു . അധികാരികൾ പ്രതികളെ കണ്ടെത്താൻ ശ്രെമിക്കുമ്പോൾ തന്നെ ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാൻ ശ്രെമിക്കുന്നില്ലയോ എന്നതും ചോദ്യ ചിഹ്നമാകുകയാണ്. മലയാളികൾ മാത്രമാണ് ആക്രമണത്തിന് ഇരയാകുന്നത് എന്നും സംശയങ്ങൾ കൂട്ടുന്നു. ഇക്കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്.ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിൻ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാർ ക്ലബിനു സമീപത്തുള്ള ഫ്ളാറ്റിലാണ് നഴ്സായ ഷെബിന്റെ മൃതദേഹം കാണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിൽ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവൻ ആണ് ഷെബിന്റെ ഭർത്താവ്.
രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുന്പേയാണ് മറ്റൊരു കൊലപാതക വാർത്ത പ്രവാസി സമൂഹത്തെ നടുക്കിയത്. ഈ മാസം മൂന്നിന് സലാല ഹിൽട്ടൺ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു. സലാലയിലെ വീട്ടിലാണ് സിന്ധു കൊല്ലപ്പെട്ടത്. കവർച്ച തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ മറ്റൊരു മലയാളി യുവതിയുടെ കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചിരുന്നു. എറണാകുളം സ്വദേശിനിയായ ചിക്കു റോബർട്ടിനെ(27)യാണു ദാരുണമായി കൊല്ലപ്പെട്ട നിലയിൽ ഫ്ളാറ്റിൽ കണ്ടെത്തിയത്. ചിക്കുവിനും ശരീരത്തിൽ നിരവധി കുത്തുകളേറ്റിരുന്നു. മൂന്നു മാസം ഗർഭിണി ആയിരിക്കുന്പോഴാണ് ചിക്കു ആക്രമിക്കപ്പെട്ടത്. ചിക്കുവിന്റെയും സിന്ധുവിന്റെയും കൊലപാതത്തിനു സമാനമാണു ഷെബിന്റെയും കൊലപാതകമെന്നാണ് അവിടെ നിന്നുള്ള പ്രാഥമിക സൂചനകൾ.
കഴിഞ്ഞ ജനുവരി 22ന് മറ്റൊരു സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ സലാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്തുവന്നിരുന്നു. മിക്കവാറും രണ്ടു പേർക്കും (കുടുംബങ്ങളിൽ ഉള്ളവർക്ക് ) രണ്ടു സമയങ്ങളിലാവും ജോലി. അതിനാൽ ഒറ്റയ്ക്കു ഫ്ളാറ്റിലും മറ്റും കഴിയേണ്ടി വരും. ഇങ്ങനെ ഒറ്റയ്ക്ക് ആയിരുന്നപ്പോഴാണ് യുവതികൾ ആക്രമിക്കപ്പെട്ടതെന്നു പറയപ്പെടുന്നു .
മലയാളി യുവതികൾക്കെതിരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്റെ കാരണമറിയാതെ ആശങ്കയിലാണ് മലയാളിക്കുടുംബങ്ങൾ. എന്തായാലും മാസക്റ്റിൽ മലയാളികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഈ കൊലപാതക പരമ്പരകൾ കണ്ടിട്ടും എംബസ്സി മൗനം പാലിക്കുകയാണോ എന്നതിൽ ആശങ്ക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.