തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
October 28 13:42 2019 Print This Article

ട്രിച്ചി(തമിഴ്‌നാട്): കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം 60 മണിക്കൂര്‍ പിന്നിടുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ വെള്ളിയാഴ്ചയാണ് സുജിത്ത് വില്‍സണ്‍ എന്ന രണ്ടരവയസുകാരന്‍ കുഴല്‍ക്കിണറിനുള്ളില്‍ വീണത്. നാലാം ദിവസത്തോട് അടുത്തതിനു പിന്നാലെ കുഞ്ഞ് തളര്‍ന്ന നിലയിലാണ്. എന്നാല്‍ ശ്വാസം എടുക്കുന്നുണ്ടെന്നും ഞായറാഴ്ച രാത്രി അധികൃതര്‍ വ്യക്തമാക്കി.

കുഴല്‍ക്കിണറിനുള്ളില്‍ 26 അടി താഴ്ചയിലായിരുന്നു ആദ്യം കുഞ്ഞ് തങ്ങി നിന്നത്. എന്നാല്‍ പിന്നീട് 70 അടി താഴ്ചയിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. നിലവില്‍ 92 അടിയിലാണ് കുട്ടിയുള്ളത്. കൂടുതല്‍ താഴ്ചയിലേക്ക് പോകാതിരിക്കാന്‍ ആങ്കര്‍ ചെയ്ത് വെച്ചിരിക്കുകയാണ്. നിലവില്‍ ഒരു മീറ്റര്‍ അകലെ മാറി സമാന്തരമായി തുരങ്കം നിര്‍മ്മിക്കുന്നത് പുരോഗമിക്കുകയാണ്. പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് സമാന്തരമായി കുഴിയെടുക്കുന്നത്. കുഞ്ഞിന്റെ സമീപം എത്താന്‍ 24 മണിക്കൂറോളം വേണ്ടി വരുമെന്നാണ് രക്ഷാസംഘം പറയുന്നത്. 100 അടി കുഴിയെടുത്ത ശേഷം കുട്ടിയുള്ള കുഴല്‍ക്കിണറിലേക്ക് തിരശ്ചീനമായി കുഴിഴെയടുത്ത് എത്താനാണ് പദ്ധതി. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ടെങ്കിലും മുകളില്‍ നിന്നുള്ള ശബ്ദങ്ങളോട് കുഞ്ഞ് പ്രതികരിക്കാതെയായി. തമിഴ്‌നാട്ടിലെ മന്ത്രിമാരായ സി വിജയഭാസ്‌കര്‍, എന്‍ നാഗരാജന്‍ എന്നിവര്‍ രക്ഷാദൗത്യം നടക്കുന്നിടത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം തങ്ങുകയാണ്.

ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇന്നലെ സംഭവസ്ഥലത്ത് എത്തിയിരുന്നു. സുജിത്തിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചാണ് അദേഹം മടങ്ങിയത്. ഇന്നലെ കുട്ടിയുടെ കൈകള്‍ ഇളകുന്നത് കണ്ടിരുന്നു. 75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആരോഗ്യനില വഷളാകില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.