തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍

തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍
October 29 19:53 2018 Print This Article

ന്യൂദല്‍ഹി: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റ്. ദല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ദല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ.

2005-ല്‍ അഹ്കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്.

ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു. വൈകാതെ ഇന്ത്യയിലേക്ക് മടങ്ങിവരാനും ഭവ്യ സുനെജ ആഗ്രഹിച്ചിരുന്നു. ദല്‍ഹിയില്‍ പോസ്റ്റിംഗ് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം ജൂലായില്‍ സൂചിപ്പിച്ചിരുന്നുവെന്നും കമാന്‍ഡേഴ്സ് ലൈസന്‍സ് എടിപിഎല്‍ അറിയിച്ചു.

അടുത്തകാലത്ത് ലയണ്‍ എയറില്‍ നിന്നുള്ള ഏതാനും പൈലറ്റുമാര്‍ ദല്‍ഹിയില്‍ പോസ്റ്റിംഗ് നേടിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കടലിലുണ്ടായിരുന്ന ഒരു ബോട്ടില്‍നിന്നും വിമാനം തകര്‍ന്നുവീഴുന്ന് കണ്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ അധികൃതര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ആരെങ്കിലും ജീവനോടെയുണ്ടെന്ന് പ്രതീക്ഷിയില്ലെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സി മേധാവി മുഹമ്മദ് സയൂഗി വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.