ഡല്‍ഹിയില്‍ ജൂലൈ അവസാനത്തോടെ 5.5 ലക്ഷം കൊവിഡ് രോഗികള്‍ ഉണ്ടായേക്കും: ഉപമുഖ്യമന്ത്രി

ഡല്‍ഹിയില്‍ ജൂലൈ അവസാനത്തോടെ 5.5 ലക്ഷം കൊവിഡ് രോഗികള്‍ ഉണ്ടായേക്കും: ഉപമുഖ്യമന്ത്രി
June 09 20:41 2020 Print This Article

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 12-13 ദിവസങ്ങളായി ഡല്‍ഹിയില്‍ കൊവിഡ് ഇരട്ടി നിരക്കിലാണ് വര്‍ദ്ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിളിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും സിസോദിയ പറഞ്ഞു.

നിലവിലെ തോതില്‍ രോഗവ്യാപനം തുടരുകയാണെങ്കില്‍ ജൂണ്‍ 15ഓടെ രോഗികളുടെ എണ്ണം 44,000 ആകുമെന്ന് സിസോദിയ പറഞ്ഞു. ജൂലൈ 31ഓടെ രോഗികളുടെ എണ്ണം 5.5 ലക്ഷമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയ നടപടി ലെഫ്റ്റനന്‍്‌റ ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്‍്‌റീനില്‍ പോയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പകരമാണ് സിസോദിയ യോഗത്തില്‍ പങ്കെടുത്തത്. ലെഫ്റ്റനന്‍്‌റ ഗവര്‍ണ്‍ര്‍ അനില്‍ ബൈജാലിന്‍െ്‌റ അധ്യക്ഷതയിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നത്. ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നും യോഗത്തില്‍ പങ്കെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.