ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം: കൊളീജിയം ശിപാര്‍ശ കേന്ദ്രം മടക്കി

ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം: കൊളീജിയം ശിപാര്‍ശ കേന്ദ്രം മടക്കി
April 27 10:02 2018 Print This Article

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സര്‍ക്കാര്‍. ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മടക്കിയയച്ചു. ജസ്റ്റിസ് കെ എം ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ നടപടി. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊളീജിയം പുനഃപരിശോധിക്കണമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശിപാര്‍ശ മടക്കിയയച്ചുകൊണ്ടുള്ള കത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി ലിസ്റ്റില്‍ 42ാം സ്ഥാനത്താണ്. പതിനൊന്ന് ചീഫ് ജസ്റ്റിസുമാര്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും കത്തില്‍ വ്യക്തമാക്കി. കൂടാതെ പട്ടിക ജാതി- വര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധി നിലവില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെല്ലാം പുറമെ കേരളാ ഹൈക്കോടതിക്ക് അമിത പ്രാധാന്യം നല്‍കുന്നത് പ്രാദേശിക സമവാക്യങ്ങള്‍ തെറ്റിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രാജ്യത്ത് പത്ത് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയില്‍ പ്രാതിനിധ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നതോടെ കേരളാ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരാകും. കേരളാ ഹൈക്കോടതിയില്‍ നിന്നുള്ള രണ്ട് ജഡ്ജിമാരാണ് നിലവില്‍ ഛത്തിസ്ഗഢ്, കേരളാ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെന്നും കത്തില്‍ പറയുന്നുണ്ട്.

കെ എം ജോസഫിനൊപ്പം കൊളീജിയം ശിപാര്‍ശ നല്‍കിയ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച്‌ കേന്ദ്ര നിയമകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.