കോഴിക്കോട് മരണ സംഖ്യ ഉയരുന്നു: നിപ്പയെന്ന് സ്ഥിരീകരണം

കോഴിക്കോട് മരണ സംഖ്യ ഉയരുന്നു: നിപ്പയെന്ന് സ്ഥിരീകരണം
May 21 09:31 2018 Print This Article

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച്‌ മരിച്ച സംഭവത്തില്‍ ആശങ്കയൊഴിയാതെ സംസ്ഥാനം. പനി മരണങ്ങള്‍ക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ച പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. അതേസമയം, സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ ഇന്നലെയും  പനി ബാധിച്ചവരെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി  ഇന്നും മരിച്ചു.  ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.

ആദ്യ മരണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇവര്‍.  ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയ വിദഗ്ധ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വവ്വാലുകളില്‍ നിന്നാണ് വൈറസ് പകരുന്നതെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ചങ്ങരോത്ത് പ്രദേശത്ത് കള്ളുചെത്ത് നിരോധിച്ചു. പനി ബാധിച്ച്‌ കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഇന്ന് കോഴിക്കോട് എത്തും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.