കസ്റ്റഡി മരണം: സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം

കസ്റ്റഡി മരണം: സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം
June 29 15:16 2020 Print This Article

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ നടപടി. പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുത്ത് റവന്യൂ വകുപ്പ് കൈമാറാന്‍ തൂത്തുക്കുടി മജിസ്‌ട്രേറ്റിന് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കിയത്. അന്വേഷണവുമായി പോലീസുകാര്‍ സഹകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കസ്റ്റഡി മരണത്തിലെ മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കേസ് സി.ബി.ഐയ്ക്ക് കൈമാറുകയാണെന്ന കാര്യവും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടുന്നില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇതോടെ സി.ബി.ഐ അന്വേഷണത്തിനുള്ള തടസ്സങ്ങള്‍ മാറി.

അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അച്ഛനും മകനും പുറമേ കൂടുതല്‍ പേര്‍ ഈ സ്‌റ്റേഷനില്‍ പോലീസിന്റെ കിരാത മര്‍ദ്ദനത്തിന് ഇരയായതിന്റെ തെളിവുകള്‍ പുറത്തുവരുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് മോഷണക്കുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്തയാളും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയിലായ കൗമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. മഹേന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സഹോദരന്‍ ദുരൈ പറയുന്നു.

മഹേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം അമ്മയ്ക്ക് വിട്ടുനല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ദുരൈയേയും കൊല്ലുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തോളം നീണ്ട മര്‍ദ്ദനമാണ് ഇവര്‍ നേരിട്ടത്. ഒരു ഡസനിലേറെ പേര്‍ക്ക് സ്‌റ്റേഷനില്‍ ഇതേ ഓഫീസര്‍മാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി എന്നാണ് തൂത്തുക്കുടി സബ് മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ട്.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പോലീസ് എന്ന സംഘനയാണ് മര്‍ദ്ദനത്തിന് പോലീസിന് എല്ലാ സഹായവും ചെയ്തുനല്‍കിയത്. പി.ജയരാജ് (62) മകന്‍ ജെ. ബെന്നിക്‌സ് (32) എന്നിവെരയാണ് ലോക്ഡൗണ്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. രക്തസ്രവത്തെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്്‌ഐമാരായായ ബാലകൃഷ്ണന്‍, രഘു ഗണേഷ് എന്നിാ െസസ്‌പെന്റു ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.