കര്‍ണാടകയില്‍ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

കര്‍ണാടകയില്‍ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി
May 18 11:51 2018 Print This Article

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ യെദ്യൂരപ്പ് സര്‍ക്കാര്‍ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി.
നാളെ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടെയെന്ന കോടതി ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ നിര്‍ദേശത്തെ അനുകൂലിച്ചു. എന്നാല്‍, ബിജെപിയും ഈ നിര്‍ദേശത്തെ എതിര്‍ത്തു. കൂടുതല്‍ സമയം ആവശ്യമാണെന്ന് ബിജെപി വാദിച്ചു. എംഎല്‍എമാരെ പൂട്ടിയിട്ടിയിരിക്കുകയാണെന്നും അതിനാല്‍, കൂടുതല്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ബിജെപി വാദിച്ചു. എന്നാല്‍, കോടതി ഇതിന് അനുവദിച്ചില്ല.

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ, നിയമവശങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് കോടതിയെ അറിയിച്ചു.

യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിക്ക് കൈമാറി. ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കത്തുകള്‍ കൈമാറിയത്. കത്ത് റോത്തഗി വായിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന രീതിയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്. മറ്റുള്ളവരുടെ പിന്തുണ തനിക്ക് ഉണ്ട് എന്ന് പറയുന്നതാണ് രണ്ടാമത്തെ കത്ത്. കോണ്‍ഗ്രസ്- ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടെന്നും ബിജെപി ആരോപിച്ചു. സര്‍ക്കാറിന് ഭൂരിപക്ഷമില്ല എന്നത് പ്രചാരണം മാത്രമെന്നും കോണ്‍ഗ്രസ്- ബിജെപി അംഗങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബിജെപി കോടതിയെ അറിയിച്ചു.

എന്നാല്‍, ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്തിന്റെ നിയമസാധുതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുമ്ബ് ബിജെപി കത്തുകള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ബിജെപിക്ക് 15 ദിവസം സമയം അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നാംഗ ബഞ്ച് നിരീക്ഷിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.