കപട വിശുദ്ധന്റെ മുഖം മൂടിഅഴിഞ്ഞു വീഴുന്നു. കള്ളക്കേസിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ ഓർഡർ

കപട വിശുദ്ധന്റെ മുഖം മൂടിഅഴിഞ്ഞു വീഴുന്നു. കള്ളക്കേസിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ ഓർഡർ
June 17 08:09 2018 Print This Article

ഡൽഹിയിലെ കപട വിശുദ്ധന്റെ വിശുദ്ധിയുടെ മുഖം മൂടി അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു. 22 വർഷം ഡൽഹിയുടെ പ്രസിഡന്റായി ഒരു ഏകാധിപധിയായി ഭരണം നടത്തുകയാ യിരുന്നു കെ.ജോയി എന്ന കപടവിശുദ്ധൻ .ഇദ്ദേഹത്തിന്റെ ചെയ്തികൾ പറഞ്ഞാൽ തീരുകയില്ല. വിശുദ്ധിയുടെ പരിവേഷം കെട്ടി 22 വർഷങ്ങൾ ദൈവത്തേയും, ദൈവജനത്തേയും, കബളിപ്പിക്കുകയും ‘ബറോഡ ജോയി’യിൽ നിന്നും കെ.ജോയി എന്ന കോടീശ്വരനിലേക്കുള്ള ജൈത്ര യാത്രയിൽ തനിക്ക് തടസ്സമെന്ന് തോന്നിയ സകലരെയും ചവിട്ടി താഴ്ത്തുകയും, അനേകം ദൈവദാസന്മാരെ കണ്ണുനീർ കുടിപ്പിക്കുകയും, അവർക്കെതിരായി കള്ളക്കേസുകൾ കൊടുക്കുകയും ചെയ്തിട്ടുണ്ട്.

അധികാര മോഹത്തിന്റെ തിമിരം ബാധിച്ച് തന്റെ ഗുരുവും, വടക്കേ ഇന്ത്യയുടെ അപ്പോസ്തലൻ എന്നറിയപ്പെട്ട പരേതനായ പാസ്റ്റർ .കെ. റ്റി . തോമസിനെ കാലുവാരി, ഐ.പി.സി നോർത്തേൺ റീജിയൻ എന്ന പ്രസ്ഥാനം പിളർത്തി നോർത്ത് സെൻട്രൽ റീജിയൻ എന്ന ഗ്രൂപ്പ് ഉണ്ടാക്കി കുമ്പനാട് ആസ്ഥാനത്തു നിന്നും പണത്തിന്റെ ബലത്തിലും, സ്വാധീനത്തിലും അതിന്റെ പ്രസിഡന്റായി. ഡൽഹിയിലും ഡൽഹിയുടെ അതിർ സംസ്ഥാനങ്ങളിലും സഭകൾ ഉണ്ടാക്കി. ( സഭകളെ കാശ് കൊടുത്ത് കൂടെ ചേർത്തു എന്നു പറയുന്നതാണ് കൂടുതൽ ഉത്തമം) ഇന്ത്യയിലും റീജിയൻ എന്ന സംവിധാനം വന്നപ്പോൾ കെ. ജോയിയുടെ നോർത്ത് സെൻട്രൽ റീജിയൻ ഡൽഹി സ്‌റ്റേറ്റ് ആയി മാറി. പ്രവർത്തനങ്ങൾ അതാതു സ്റ്റേറ്റിൽ മാത്രം വ്യാപിപ്പിക്കണമെന്നിരിക്കെ കെ .ജോയി യു.പി.യിലും,ഹരിയാനായിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഡൽഹിയിൽ ഉള്ളതിനേക്കാൾ കൂടുതൽ സഭകൾ യു.പി.യിലും, ഹരിയാനായിലും ഉണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. യു.പി.യിലും ഹരിയാനായിലും ഐ.പി.സി ജനറൽ കൗൺസിൽ അംഗീകരിച്ച സ്റ്റേറ്റ് കൗൺസിലുകൾ ഉണ്ട്. ഈ കൗൺസിലുകൾ പല പ്രാവശ്യം ഡൽഹി സ്‌റ്റേറ്റിന്റെ കീഴിൽ പ്രസ്തുത സ്റ്റേറ്റിലുള്ള സഭകളും ആരാധനാ ഹാളുകളും വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രസി ഡന്റായിരുന്ന കെ. ജോയി അത് വിട്ടുനൽകാൻ തയ്യാറായില്ല. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഹിന്ദി പ്രവർത്തനം ഉണ്ടെന്നു പറഞ്ഞ് ഭൂലോകമെമ്പാടുമുള്ള ദൈവമക്കളിൽ നിന്നും പണം പിരിക്കണമെങ്കിൽ യു.പി.യിലും, ഹരിയാനായിലുമുള്ള സഭകൾ തന്റെ ഡൽഹി സ്റ്റേറ്റിനു കീഴിൽ നിർത്തിയേ മതിയാകൂ. അതു കൊണ്ടാണ് കെ.ജോയി യു.പി.യിലും ഹരിയാനയിലുമുള്ള സഭകളും, കെട്ടിടങ്ങളും വിട്ടു കൊടുക്കാതിരുന്നത്. എന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. പണം ഉണ്ടാക്കാനും തനിക്ക് കണക്കില്ലാതെ കിട്ടുന്ന പണത്തെ ( കള്ളപ്പണം ) വെളുപ്പിച്ച് തന്റെ അക്കൗണ്ടിൽ കൊണ്ടുവരുന്നതിനുള്ള ഏജൻസി ആയിട്ടാണ് കെ. ജോയി ഐ.പി.സി ഡൽഹി സ്റ്റേറ്റിനെ ഉപയോഗിച്ചത് എന്നാണ് പലരിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ വാർത്ത.
അങ്ങനെ ഐ. പി.സി യുടെ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്, അധികാരക്കസേരയിൽ തുടർന്നുനടത്തിയ ജൈത്രയാത്രയിൽ അനേകം ദൈവദാസന്മാരെ നിർദയം ഉപദ്രവിച്ചിട്ടുണ്ട്.

കെ.ജോയിയുടെ പണത്തിന്റെയും , അധികാരത്തിന്റെയും മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അനേക ദൈവദാസന്മാർ ഇതിനോടകം ഡൽഹി സ്റ്റേറ്റ് വിട്ട് മറ്റു സ്‌റ്റേറ്റുകളിലേക്ക് പ്രവർത്തനത്തിനായി പോയതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു.അങ്ങനെ ഉപദ്രവിക്കപ്പെട്ട ദൈവദാസന്മാരുടെ കൂട്ടത്തിൽ ഒരാളാണ് യു.പി.യിലെ ദേവ് ബന്ദ് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പാസ്റ്റർ കിരൺ പാൽ.ഇദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ദേവ് ബന്ദിൽ അനേകം ആത്മാക്കൾ കടന്നു വരികയും ആ സഭയുടെ ആരാധനാലയത്തിനായി വസ്തു വാങ്ങി. എന്നാൽ ആധാരം ചമച്ചപ്പോൾ അത് കെ.ജോയിയുടെ ബിനാമിയായ ജോർജ് കെ. തോമസ്സ് , സഭാ പാസ്റ്ററായ കിരൺ പാൽ ,സഭയുടെ സെക്രട്ടറി സുനിൽ കുമാർ ,എന്നിവരുടെ പേരിൽ എഴുതി.ജോർജ് കെ.തോമസ് ഡൽഹിയുടെ സ്റ്റേറ്റ് സെക്രട്ടറി എന്നാണ് ആധാരത്തിൽ എഴുതിയിരിക്കുന്നത്. ഇത് പച്ചക്കള്ളമാണ്.
(ജോർജ് കെ. തോമസിനെ സ്റ്റേറ്റ് സെക്രട്ടറിയായി ചമച്ച വ്യാജ രേഖ👇)

ഇദ്ദേഹം കെ.ജോയിയുടെ ബിനാമിയാണ്. അതു കൊണ്ട് കെ.ജോയി ഇദ്ദേഹത്തെ ആധാരത്തിൽ സ്‌റ്റേറ്റ് സെക്രട്ടറിയാക്കി. ജോർജ് കെ തോമസ് 22 വർഷത്തിൽ ഒരിക്കൽ പോലും ഡൽഹി സ്റ്റേറ്റിന്റെ സെക്രട്ടറിയായി ഇരുന്നിട്ടില്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ വസ്തുവിന്റെ ആധാരം എഴുതിയത് 2011 ൽ ആണ് .2009 മുതൽ 2018 മെയ് മാസം വരെ പാസ്റ്റർ സാം തോമസ് ആയിരുന്നു ഡൽഹിയുടെ സ്റ്റേറ്റ് സെക്രട്ടറി എന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ ആധാരത്തിൽ ജോർജ് കെ. തോമസ് എങ്ങനെ സ്റ്റേറ്റ് സെക്രട്ടറിയായി ? ഒരു സ്റ്റേറ്റ് സെക്രട്ടറി അധികാരത്തിലിരിക്കെ മറ്റൊരാളെ കടലാസിൽ സെക്രട്ടറി ആക്കി സഭാ ഹോളിന് വ്യാജ ആധാരം ചമയ്ക്കുന്നത് ശരിയോ ??? അന്നത്തെ സെക്രട്ടറിക്കോ, ഡൽഹി സ്‌റ്റേറ്റിലെ ജനങ്ങൾക്കോ കെ .ജോയി എന്ന വ്യാജൻ ചെയ്ത ഈ തട്ടിപ്പ് അറിയാമോ ??
ജോർജ് കെ. തോമസ് എന്ന ബിനാമിയുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ജോർജ് ആ സെന്ററിന്റെ പാസ്റ്റർ മാത്രമായിരുന്നു എന്നാണ് ലോക്കൽ സഭയിൽ നിന്നും പാസ്റ്ററിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ വിവരം. ഇയാളും നമ്പർവൺ തരികിടയാണ്.
മുസാഫർ നഗർ സഭാ ഹോളിനു മുകളിൽ ജോർജ് കെ. തോമസിന് സ്വകാര്യ ‘ മസാജ് പാർലർ ‘ ഉണ്ട്. ഡൽഹിയിൽ നിന്നും 200 കിലോമീറ്റർ വണ്ടി ഓടിച്ച് യാത്ര ചെയ്ത് ക്ഷീണിച്ചുവരുന്ന ജോർജിനെ ഉഴിയാനും, പിഴിയാനും അവിടെ തരുണീമണികൾ ഉണ്ടെന്നാണ് ലോക്കൽ റിപ്പോർട്ട്.
അവിടെ നിന്നും 50 കിലോമീറ്റർ ദൂരെ താമസിക്കുന്ന കിരൺ പാൽ എന്ന ദൈവദാസൻ ജോർജ് കെ തോമസിനെ കണ്ട് സപ്പോർട്ട് വാങ്ങാൻ മുസാഫർനഗർ സഭാ പാഴ്സനേജിൽ ചെന്നപ്പോൾ ‘ തരുണീമണി ജോർജിനെ ഉഴിഞ്ഞും ജോർജ് പിഴിഞ്ഞും കൊണ്ടിരിക്കുന്ന രംഗമാണ് കണ്ടത് ‘
താൻ കണ്ട കാര്യം കെ.ജോയിയോട് പറയും എന്ന് കിരൺ പാൽ പറഞ്ഞപ്പോൾ കെ. ജോയിയുടെ ബിനാമിയായ ജോർജ് കെ.തോമസ് കിരൺ പാലിനെ ഐ.പി.സിയിൽ നിന്നും പുറത്തു കളയുവാനായി കളികൾ തുടങ്ങി. അതിനായി കെ.ജോയി മൗനസമ്മതം നൽകുകയും, കിരൺ പാലിന്റെയും മകന്റെയും പേരിൽ സഭയുടെ ഫണ്ട് 30000 മുപ്പതിനായിരം രൂപാ മോഷ്ടിച്ചു എന്ന് മോഷണകുറ്റം ആരോപിച്ച് കള്ളക്കേസിൽ കുടുക്കി. മോഷണകുറ്റം ആരോപിച്ച് കിരൺ പാലിനെ വ്യഭിചാരി ആയ ജോർജ് കെ.തോമസിന്റെ വാക്കനുസരിച്ച് കെ.ജോയി ഐ.പി.സിയിൽ നിന്നും പുറത്താക്കി.അന്നത്തെ സഭാ സെക്രട്ടറി ആയിരുന്ന സുനിൽ കുമാറിനെ ആ സഭയുടെ ശുശ്രൂഷകനായി നിയമിച്ചു.

ഈ സുനിൽ കുമാർ ജോർജ് എന്ന വ്യഭിചാരിക്ക് ചേരുന്ന ജോഡി തന്നെയാണ് എന്നാണ് ലോക്കൽ റിപ്പോർട്ട് കിട്ടിയത്. ഇവൻ മദ്യപാനിയും, മാത്രമല്ല വീട്ടിൽ മദ്യം വാറ്റി വിൽക്കുന്നവനുമാണ്. ഇവനെയാണ് കെ.ജോയി കിരൺ പാലിനെ പുറത്താക്കി പകരം അവിടുത്തെ ശുശ്രൂഷകനായി നിയമിച്ചത്.ഇദ്ദേഹം ഇപ്പോഴും അവിടുത്തെ ശുശ്രൂഷകനായി തുടരുകയും ചെയ്യുന്നു.(സുനിൽ എന്ന മദ്യപാനിക്ക് കെ. ജോയിക്ക് പകരം കോടതിയിൽ ഹാജരാകാൻ കൊടുത്ത അധികാരപത്രം👇)

പുറത്താക്കപ്പെട്ട കിരൺ പാൽ തനിക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി വിഷയത്തിൽ ഇടപെടുകയും സഭാ ഹോൾ പൂട്ടി സീൽ വയ്ക്കുകയും ചെയ്തു.2013 മുതൽ ഇന്നുവരെ ദേവ് ബന്ദിലെ സഭാ ഹോൾ കോടതി ഉത്തരവ് പ്രകാരം പൂട്ടിക്കിടക്കുന്നു.
(2013 മുതൽ ദേവ് ബന്ദിൽ പൂട്ടിക്കിടക്കുന്ന സഭാഹോൾ 👇)


മോഷണക്കേസിൽ അന്വേഷണം നടത്തിയ കീഴ്ക്കോടതി, കെ. ജോയിയുടെ അനുവാദപ്രകാരം തന്റെ ഏജൻറായ സുനിൽകുമാറിലൂടെ നൽകിയ കേസ് വ്യാജമാണെന്ന് കോടതിക്കു ബോധ്യമാകുകയും അതിന് സ്റ്റേ ഓർഡർ കല്പിച്ചതുമാണ്.എന്നാൽ കോടതി വിധിയെ മറികടന്ന് 10- 04- 2018 ൽ കെ.ജോയി വീണ്ടും തന്റെ ഏജന്റായ സുനിൽ കുമാറിലൂടെ കേസ് പുനരന്വേഷണത്തിന് ഹർജി ഫയൽ ചെയ്തു.(10. 04. 2018 ൽ കെ. ജോയി രണ്ടാമത് കുത്തിപ്പൊക്കിയ കേസിന്റെ രേഖകൾ👇)

എന്നിട്ട് കെ.ജോയി ആഫ്രിക്കയെ സുവിശേഷീകരിക്കുവാനും, തന്റെ ബിനാമിയായ വ്യഭിചാരി ജോർജ് കെ.തോമസ് അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് സുഖവാസത്തിനായി മുങ്ങി.

ഒരിക്കൽ കള്ളക്കേസ് എന്നു പറഞ്ഞ് കീഴ്ക്കോടതി വിധി കല്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കി കോടതിയിൽ കൊണ്ടു വന്നപ്പോൾ കിരൺ പാൽ അതിനെതിരായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും, അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുകയും, കേസ് വ്യാജമാണെന്നു കണ്ടെത്തുകയും അതിൻമേൽ 10- 05- 2018 ൽ സ്റ്റേ ഓർഡർ അനുവദിക്കുകയും ചെയ്തു. എല്ലാ ( രേഖകളും ഈ റിപ്പോർട്ടിനോടു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്) (10/05/2018 ൽ അലഹബാദ് കോടതി നൽകിയ സ്റ്റേ ഓർഡർ👇)

ഇത്രമാത്രം നീചപ്രവർത്തികൾ ചെയ്യുകയും, അത് ചെയ്യുന്നവർക്ക് ഒത്താശ ചെയ്യുകയും, കൂട്ടുനിൽക്കുകയും ചെയ്യുന്ന വ്യാജനാണ് വിശുദ്ധിയുടെ പരിവേഷം അണിഞ്ഞ് സ്റ്റേജിൽ തിളങ്ങുന്നതും ദൈവത്തേയും, ദൈവമക്കളെയും ഒരു പോലെ പറ്റിക്കുന്നത്.
ആട്ടിൻ തോലിട്ട ഈ ചെന്നായെ ദൈവജനം തിരിച്ചറിയുക.
കെ. ജോയി ആഫ്രിക്കയിൽ തീയിറക്കി മടങ്ങി വന്നപ്പോൾ ഡൽഹി സ്റ്റേറ്റിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. തന്റെ ബിനാമിയെ പ്രസിഡന്റ് ആക്കാനുള്ള എല്ലാ ചട്ടവട്ടങ്ങളും ഒരുക്കിയിട്ടാണ് ആഫ്രിക്കക്ക് പറന്നത്. എന്നാൽ തിരികെ വന്നപ്പോൾ തന്റെ ബിനാമികളെയെല്ലാം ജനറൽ ബോഡി തൂത്ത് എറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഡൽഹി സ്റ്റേറ്റിലെ രണ്ടു പ്രമുഖ സഭകളിലെ പാസ്റ്റർമാരെയും, വിശ്വാസികളെയും കൈയ്യിലെടുത്ത് പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റിനെയും, ഭരണസമിതിയെയും അസാധുവാക്കണമെന്ന ആവശ്യവുമായി ജനറൽ കൗൺസിലിനെ സമീപിച്ചതായി ഞങ്ങൾക്ക് അറിവുകിട്ടി.
ഈ കപട വിശുദ്ധനായ കെ ജോയി ഐ.പി.സിയുടെ പരമോന്നത പദവി പിടിച്ചടക്കാൻ കളികൾ നടത്തുന്നതായും അടുത്ത ജനറൽ പ്രസിഡന്റ് കെ.ജോയി ആയിരിക്കുമെന്ന് ഡൽഹിയിലെ ജനക്പുരി സഭയിൽ കൂടിയ രഹസ്യ മീറ്റിംഗിൽ പാ. ജേക്കബ് ജോൺ പരസ്യമായി പ്രഖ്യാപിച്ചതായി അറിയാൻ കഴിഞ്ഞു. ദൈവജനം ജാഗ്രതൈ!

2013 മുതൽ പൂട്ടിക്കിടക്കുന്ന ദേവ് ബന്ദിലെ സഭാ ഹോൾ പൊതുജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നു കിട്ടാൻ വേണ്ട നടപടി എത്രയും വേഗം ഡൽഹി നേതൃത്വം സ്വീകരിക്കണം.
എനിക്ക് ഇപ്പോൾ അധികാരം ഒന്നുമില്ല എന്നും പറഞ്ഞ് കെ ജോയി കൈകഴുകി മാറി. ഞാൻ വരുന്നതിന് മുൻപുള്ള വിഷയമാണ് എന്നും പറഞ്ഞ് പുതിയ പ്രസിഡന്റും, ഭരണ സമിതിയും മാറിനിന്നാൽ, ഈ വിഷയത്തിന് എത്രയും വേഗം പരിഹാരം കണ്ട് സഭാഹോൾ ദൈവജനത്തിന് ആരാധനക്കായി തുറന്നുകൊടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ‘ ഞങ്ങൾ ഈ വിഷയത്തിൽ പൊതു താല്പര്യ ഹർജി ഫയൽ ചെയ്യും PIL( Public Interest Litigation)’ എന്ന് ഓർമ്മിപ്പിക്കുന്നു.

കേസ് കൊടുത്തിട്ട് ജോർജ് കെ. തോമസ് അമേരിക്കയിലും, കെ.ജോയി ലോകം മുഴുവൻ ചുറ്റി കസേര പോയ കദന കഥ പരിശുദ്ധാത്മാവിന്റെ പേരിലാക്കി, വ്യാജം പ്രചരിപ്പിച്ച്, സഹതാപം പിടിച്ചുപറ്റി ഇപ്പോഴും ലക്ഷങ്ങൾ സമ്പാദിച്ചുകൊണ്ടിരിക്കുന്നു. പറഞ്ഞ കള്ളങ്ങൾ മുഴുവൻ പുസ്തക രൂപത്തിലാക്കി പോകുന്നിടത്തെല്ലാം ഈ ‘ ‘കള്ളങ്ങൾ’ പുസ്തക രൂപത്തിൽ വിറ്റ് കാശുണ്ടാക്കുന്നു.
ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം 22 വർഷമിരുന്ന കസേര പരിശുദ്ധാത്മാവ് പറഞ്ഞപ്പോൾ ഒരു വൈമനസ്യവും കൂടാതെ മറ്റൊരാൾക്കു കൊടുത്തു എന്നും പറഞ്ഞ് വിശുദ്ധരിൽ അതിവിശുദ്ധനും, അപ്പോൾ തന്നെ എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റി ഇപ്പോഴും കീശ വീർപ്പിക്കുകയാണ്.
ഞങ്ങളുടെ അന്വേഷണത്തിൽ സത്യം അതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കെ. ജോയിക്ക് എതിരായി ജനറൽ കൗൺസിലിൽ പരാതി പോയെന്നും 22 വർഷം ഇയാൾ ഡൽഹിയിൽ കാട്ടിക്കൂട്ടിയ സകല വൃത്താന്തങ്ങളും ജനറൽ കൗൺസിലിൽ എത്തിയെന്നും, അങ്ങനെ നിക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ കസേരയിൽ ഇരിക്കാതെ തന്നെ ഭരണം തുടരാൻ ( പിൻ സീറ്റിൽ ഇരുന്ന് ഡ്രൈവ് ചെയ്യാൻ ) വേണ്ടിയാണ് അബുദാബിയിലുള്ള സാമുവൽ എം.തോമസിനെ കണ്ടെത്തിയത്. അല്ലാതെ പരിശുദ്ധാത്മാവ് പറഞ്ഞിട്ടൊന്നുമല്ല. ദൈവജനം ഇയാളുടെ വ്യാജ വാക്കുകളിൽ അകപ്പെടരുത്. ഇയാൾ ഭോഷ്ക്കിന്റെ അപ്പനാണ്.

പരിശുദ്ധാത്മ നിയോഗപ്രകാരമാണ് സാമുവൽ എം. തോമസ്സിനെ നിയമിച്ചതെങ്കിൽ പിന്നെ എന്തിനാണ് കഴിഞ്ഞ ജനറൽ ബോഡിക്കു മുൻപും ,അതിനു ശേഷവും സാമുവൽ എം. തോമസ്സിനെ പുറത്താക്കാൻ കളികൾ കളിക്കുന്നതും, ജനറൽ കൗൺസിലിനെ സമീപിച്ചതും ??
ഇയാൾ പറയുന്നത് പച്ചക്കള്ളം ആണെന്നുള്ളതിനു തെളിവല്ലേ ഇത്? ദൈവ ജനം ഈ കപട വിശുദ്ധനെ തിരിച്ചറിഞ്ഞ് ഇയാളെ വിട്ടൊഴിയുക. സ്റ്റേജും പണവും കിട്ടാൻ ആരുമായും, ഏതു വിധത്തിലുള്ള ഉപദേശക്കാരുമായും കൈകോർക്കുന്ന കപട വിശുദ്ധൻ.
‘ഉമ്മ വീരൻ’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ജോർജ്. കെ .തോമസ് .ഇദ്ദേഹം കേസ് കൊടുത്തിട്ട് വിദേശത്തുള്ള ബ്ലാക്ക് ബെൽറ്റ് മകളുടെ വീട്ടിൽ സുഖവാസത്തിലാണ്. ഇവൾ നാട്ടിലായിരുന്നപ്പോൾ അപ്പന്റെ സഭയിലെ (നോയിഡാ) (ഒരു വിശ്വാസിയുടെ ) രാജു എന്ന ഒരു സഹോദരന്റെ അടിവയറ്റിൽ തൊഴിച്ചിട്ട് ഒരാഴ്ചക്കുള്ളിൽ വിദേശത്ത് പറ്റി. തരികിട അപ്പന്റെ തരികിട മകൾ. ദൈവജനം ഈ ഉമ്മ വീരനിൽ നിന്നും ഒഴിഞ്ഞിരിക്കുക!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.