മീസിൽസ് റൂബെല്ല വാക്സിനെകുറിച്ചു വ്യാജപ്രചരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി കുട്ടികളിൽ ന്യുമോണിയ, മസ്തിഷ്കവീക്കം എന്നിവ വരുത്തുന്ന മീസിൽസ്, ബധിരത, ബുദ്ധിവൈകല്യം, ഹൃദയവൈകല്യം ഉണ്ടാക്കുന്ന റുബെല്ല എന്നീ രോഗങ്ങൾ പിടിപെട്ടതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ നോക്കുകയാണ്.
പ്രവർത്തനങ്ങളെ സംശയത്തോടെ വീക്ഷിച്ച് മാറി നിൽക്കാതെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുംജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി യത്നിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് മീസല്‍സ് റൂബെല്ല വാക്സിന് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നല്‍കുക വഴി, പ്രധിരോധ ശേഷി വർധിപ്പിക്കുകയും അതുവഴി ഈ രോഗാണുക്കള്‍ പടരുന്നത് തടയുകയുമാണ് ഉദ്ദേശം എന്നാൽ ചില വാക്സിന് വിരുദ്ധരും, തല്പര കക്ഷികളും ഈ സംരഭത്തിന് എതിരെ കുപ്രചരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. . ഇത് കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഉണ്ടാക്കിയിട്ടുണ്ട്.എന്താണ് മീസൽസ് എന്ന് അറിയുന്നത് ഉപകാരപ്പെടും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളിലാണ് മീസില്‍സ് ഉണ്ടാവുന്നത്.
നല്ലൊരുശതമാനം കുട്ടികളില്‍ ഗുരുതരമായ അവസ്ഥയുണ്ടാവുകയും നീണ്ട ആശുപത്രി വാസം വേണ്ടിവരുകയും ചെയ്യുന്നുഇതില് ഏകദേശം 48000 കുട്ടികള്‍ മരണമടയുന്നു ലോകത്തെ മീസില്‍സ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത് എന്ന് കണക്കുകൾ പറയുന്നു . അഞ്ചാം പനി എന്ന് നമ്മള് മലയാളത്തില്‍ വിളിക്കുന്ന രോഗമാണ് മീസില്‍സ്. ഒരു വൈറസ് ( റുബിയോള )ആണ് രോഗത്തിന് കാരണം. അസുഖം ഉള്ള ആളുകളില്‍ നിന്ന് വായുവിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരുക. പ്രധാനമായും കുട്ടികളില്‍ ആണ് അസുഖം ഉണ്ടാവുക. കടുത്ത പനി, ദേഹം ചുമന്നു തടിക്കുക, കണ്ണ് ചുമക്കുക, മൂക്കൊലിപ്പ് ഇവയാണ് രോഗലക്ഷണങ്ങള്‍. .കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം. എന്താണ് റുബെല്ല ? ജര്‍മന്‍ മീസില്‍സ് എന്ന് നാം വിളിക്കുന്ന രോഗമാണിത്. ഇതും വൈറസ് മൂലം ഉണ്ടാകുന്നതാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം.
റുബെല്ലക്ക് പ്രത്യേക ചികിത്സ ഇല്ല എങ്കിലും, രോഗവും ഈ പറഞ്ഞ വൈകല്യങ്ങളും കുത്തിവെപ്പിലൂടെ തടയാനാകും. കേരളാ ഗവര്‍മ്മെന്റ് അടുത്ത കാലത്ത് റൂബെല്ലയ്ക്കെതിരായ കുത്തിവെപ്പിന് ആരംഭം കുറിച്ച് എം.ആര്. കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും ഡ്രഗ്സ് കണ്ട്രോള് ഓഫ് ഇന്ത്യയും അംഗീകരിച്ചതാണ് എം.ആര്. വാക്സിന്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ അംഗീകാരം നേടിയതുമാണ്. . തെറ്റി ധാരണകൾ ഒഴിവാക്കി ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി യത്നിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാക്കണമെന്നും മന്ദ്രി നിർദേശിച്ചു. ഇന്നലെ മുതൽ ഒരു മാസത്തേക്കാണ് കുത്തിവയ്പ്.
ആദ്യ ദിനത്തിൽ 14 സ്കൂളുകളിൽ ക്യാന്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസറും നാല് ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജഐച്ച്ഐ, എൽഎച്ച്ഐ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഓരോ സ്കൂളിലും വിന്യസിച്ചിട്ടുള്ളത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.