ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രീം കോടതി

ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രീം കോടതി
August 23 22:18 2018 Print This Article

രാജ്യത്തെ മുഴുവന്‍ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അകെ ഒരു ശുദ്ധീകരിക്കാനുള്ള നീക്കവുമായി സുപ്രീം കോടതി മാറുകയാണ്.

എല്ലാ മതകാര്യ സ്ഥാപനങ്ങളിലും ധര്‍മ്മ സ്ഥാപനങ്ങളിലും സ്ഥാപനങ്ങളുടെ ശുചിത്വം, ആസ്തി, വരുമാനം, കണക്കുകള്‍ എന്നിവ വ്യക്തമാക്കണമെന്നും ഇതുസംബന്ധിച്ച പരാതികളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് പരിശോധന നടത്താമെന്നും അവയിലെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് അയക്കണമെന്നും ഇത്തരം കേസുകളെ പൊതുതാല്‍പര്യ ഹര്‍ജികളായി പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്കും മുസ്ലീം പള്ളികള്‍ക്കും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അടക്കം എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ജില്ലാ മജിസ്‌ട്രേറ്റുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൊതുതാല്‍പര്യ ഹര്‍ജികളായി പരിഗണിച്ച്‌ ഹൈക്കോടതി ഉചിതമായ ഉത്തരവുകള്‍ നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആരാധാനങ്ങളില്‍ സന്ദര്‍ശകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, നടത്തിപ്പുകാരുടെ പ്രാപ്തിക്കുറവ്, ശുചിത്വ പരിപാലനം, നേര്‍ച്ചകളുടെ ഉപയോഗം, ആസ്തികളുടെ സംരക്ഷണം തുടങ്ങിയവയൊക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല, കോടതിയുടെ പരിഗണനയിലും വരുന്ന വിഷയങ്ങളാണെന്നാണ് കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മൃണാളിനി പധ്വി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.