അഫ്ഗാനിസ്ഥാനില്‍ ബാങ്കിന് നേരെ കാര്‍ബോംബാക്രമണം; 26 മരണം

അഫ്ഗാനിസ്ഥാനില്‍ ബാങ്കിന് നേരെ കാര്‍ബോംബാക്രമണം; 26 മരണം
June 22 10:36 2017 Print This Article

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ത് പ്രവിശ്യയില്‍ ബാങ്കിന് നേരെ ചാവേറാക്രമണം. 26 പേര്‍ മരിച്ചതായും 50 പേര്‍ക്ക് പരിക്കേറ്റതായും പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ഒമര്‍ സ്വാഖ് അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ സൈനികരും പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും സിവിലിയന്മാരും ഉള്‍പ്പെടും.

ഹെല്‍മന്ത് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്‍ഗാഹിലെ ന്യൂ കാബൂള്‍ ബാങ്കിന്‍റെ ബ്രാഞ്ചിന് നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം മറ്റ് ചാവേറുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ സമയം ഉച്ചക്ക് 12 മണിക്കാണ് ബാങ്കിന് മുമ്ബിലെത്തിയ കാറില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. സംഘത്തിലെ മറ്റ് ചാവേറുകള്‍ക്ക് ബാങ്കിനുള്ളില്‍ പ്രവേശിക്കാന്‍ സുരക്ഷിത പാത ഒരുക്കാനായിരുന്നു സ്ഫോടനം നടത്തിയത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് ലഷ്കര്‍ഗാഹ്.

വ്യക്തികളോ സംഘടനകളോ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ രാജ്യാന്തര സുരക്ഷാ സഹായസേന തിരച്ചില്‍ നടത്തുന്ന മേഖലയാണ് ഹെല്‍മന്ത് പ്രവിശ്യ. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി ഭീകരാക്രമണങ്ങളാണ് താലിബാനും ഐ.എസും അഫ്ഗാനില്‍ നടത്തുന്നത്.

യു.എസ്-നാറ്റോ സംയുക്തസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം 2017 ഏപ്രിലിലാണ് അമേരിക്കന്‍സേന താലിബാന്‍റെ ശക്തികേന്ദ്രമായ ഹെല്‍മന്തില്‍ സൈനിക സേവനത്തിനായി വീണ്ടുമെത്തിയത്. കഴിഞ്ഞ മാസം കിഴക്കന്‍ നഗരമായ ഗാര്‍ഡ്സിലെ ബാങ്കിന് നേരെയുണ്ടായ തീവ്രവാദിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.