അധ്യാപകനായ വൈദികന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു

അധ്യാപകനായ വൈദികന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു
January 09 21:03 2018 Print This Article

കൊട്ടാരക്കര: ഓർത്തഡോക്സ്‌ സഭയുടെ സ്ഥാപനമായ സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിദ്യാർത്ഥിനിയെ അതേ സ്കൂളിലെ അധ്യാപകനായ ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവർഗീസ് കടന്നു പിടിച്ചു.

ഈ വൈദികനെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നു. സഭ നേതൃത്വവും മാനേജ്മെന്റും കേസ് ഒതുക്കാൻ ശ്രമം നടത്തിയിരുന്നു. നിരവധി വിദ്യാർത്ഥിനികളോട് ഇദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ട്. പലരും ഭയം കൊണ്ടാണ് പുറത്തു പറയാതിരുന്നത്.

അടുത്ത ഇലക്ഷനിൽ മെത്രാൻ തെരഞ്ഞെടുപ്പിലേക് മത്സരിക്കാനിരുന്നതാണ് ഈ വൈദീകൻ. നിരവധി വർഷങ്ങളായി അധ്യാപകനായ ഈ വൈദികന്റെ ക്രൂരതയ്ക്ക് ഇരയായ വിദ്യാർത്ഥിനികൾ അനേകരാണ്. സുറിയാനി ഭാഷാ അധ്യാപകനാണ്. സഭാ നേതൃത്വം നിരവധി തവണ ഈ വൈദികനെ രക്ഷപെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികൾ നിരവധി തവണ പ്രിൻസിപ്പാൾ മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. ഓർത്തഡോക്സ്‌ സഭ കൊട്ടാരക്കര ഭദ്രാസനത്തിലെ വൈദീകനാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ മാർച്ച് നടത്തി. കൂടാതെ വിദ്യാർത്ഥികൾ രേഖമൂലം സ്കൂൾ പ്രൻസിപ്പാളിനു പരാതി നൽകി.അതിനെ തുടർന്ന് അന്വേക്ഷണ വിധേയമായി വൈദീകനെ സസ്പെന്റ് ചെയ്തു.വിദ്യാർത്ഥികൾ നടത്തിയ മാർച്ച് ഇന്ന് വിജയിച്ചു. വൈദീകനെ സ്കൂളിൽ നിന്നും മാനേജ്മെന്റ് പുറത്താക്കി. ഇനി സ്കൂളുമായി യാതൊരുവിധ ബന്ധവും വൈദീകനു നൽകില്ല എന്ന ഉറപ്പിൻമേൽ വിദ്യാർത്ഥികൾ നൽകിയ പരാതി പിൻവലിച്ചു.

വിദ്യാർത്ഥികളുടെ മുഴുവൻ അവകാശങ്ങളും ഒരു ഭേദഗതികളും ഇല്ലാതെ സ്കൂൾ മാനേജ്മെന്റ് അംഗീകരിച്ചു. വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ മാനേജ്മെന്റ് നിരുബാധികം വിദ്യാർത്ഥികളോട് മാപ്പും ചോദിച്ചു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.