സംസ്ഥാനത്ത്‌ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത്‌ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം
August 01 18:42 2020 Print This Article

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1129 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്. കാസര്ഗോഡ് ജില്ലയിലെ 153 പേര്ക്കും, മലപ്പുറം ജില്ലയിലെ 141 പേര്ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്ക്കും, തൃശൂര് ജില്ലയിലെ 76 പേര്ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്ക്കും, എറണാകുളം ജില്ലയിലെ 59 പേര്ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്ക്കും, കൊല്ലം ജില്ലയിലെ 35 പേര്ക്കും, ഇടുക്കി ജില്ലയിലെ 14 പേര്ക്കും, കണ്ണൂര് ജില്ലയിലെ 5 പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം, തൃശൂര് ജില്ലകളില് മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില് ഉള്പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല് (81), കാസര്ഗോഡ് തൃക്കരിപ്പൂര് സ്വദേശി അബ്ദുള് റഹ്മാന് (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച്‌ സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര് ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന് (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 89 പേര് വിദേശ രാജ്യങ്ങളില് നിന്നും 114 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 880 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 58 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്ക്കും, കാസര്ഗോഡ് ജില്ലയിലെ 151 പേര്ക്കും, മലപ്പുറം ജില്ലയിലെ 83 പേര്ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്ക്കും, വയനാട് ജില്ലയിലെ 44 പേര്ക്കും, കോട്ടയം ജില്ലയിലെ 38 പേര്ക്കും, തൃശൂര് ജില്ലയിലെ 35 പേര്ക്കും, എറണാകുളം ജില്ലയിലെ 33 പേര്ക്കും, പാലക്കാട് ജില്ലയിലെ 26 പേര്ക്കും, കൊല്ലം ജില്ലയിലെ 27 പേര്ക്കും, ഇടുക്കി ജില്ലയിലെ 7 പേര്ക്കും, കണ്ണൂര് ജില്ലയിലെ 2 പേര്ക്കുമാണ് പേര്ക്കുമാണ് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്ത്തകര്ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, മലപ്പുറം, കണ്ണൂര് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര് ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്ക്കും, 5 കെ.എല്.എഫ്. ജീവനക്കാര്ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്.എച്ച്‌.എസ്. ജീവനക്കാര്ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില് നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില് നിന്നുള്ള 57 പേരുടെയും, തൃശൂര് ജില്ലയില് നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില് നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില് നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില് നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില് നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര് ജില്ലകളില് നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില് നിന്നുള്ള 32 പേരുടെയും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില് നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 13,779 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില് 1,33,616 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 10,380 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്ബിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‌ഐഎ, ആന്റിജെന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 7,95,919 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില് 5971 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്ബര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 1,24,653 സാമ്ബിളുകള് ശേഖരിച്ചതില് 1842 പേരുടെ ഫലം വരാനുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.