കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ അണക്കെട്ട് ദുർബലമായതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു. യു.എസിലെ ഏറ്റവും ഉയരമുള്ള വടക്കൻ കാലിഫോർണിയയിലെ ഒറോവില്ലി അണക്കെട്ടാണ് പൊട്ടാൻ വെന്പി നിൽക്കുന്നത്. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്ന് തകരാറിലായതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് ആശങ്കാ ജനകമായ ഈ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമിന്റെ പദ്ധതി പ്രദേശത്ത് 16,000 ത്തില്‍ ഏറെ ആളുകളാണ് താമസിക്കുന്നത്. ഇവരില്‍ നിരവധി ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. സ്പില്‍വേയിലെ കോണ്‍ക്രീറ്റ് വലിയതോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളം ചെറിയ അളവില്‍ തുറന്നു വിടാനുള്ള നീക്കവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ യു.എസ് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ആഘാതം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ സമീപപ്രദേശത്തുള്ളവർ എത്രയുംവേഗം ഒഴിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു. ഏതാനും വർഷങ്ങളായുള്ള കടുത്ത വരൾച്ചക്കു ശേഷമാണ് പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
അന്‍പതു വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ചരിത്രത്തിൽ ആദ്യസംഭവമാണിത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രധാനസ്പിൽവേയിലൂടെ സെക്കൻഡിൽ 100, 000 ഘനയടി വെള്ളമാണ് സമീപത്തെ തടാകത്തിലേക്ക് ഒഴുക്കിവിടുന്നത്. 1962ല്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച 770 അടി ഉയരമുള്ള അണക്കെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത് 1968 ലാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.